Thursday, March 24, 2011

പലിശ

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
കണ്ടവര്‍ കണ്ടവര്‍ നാസികം പിടിച്ചങ്ങനെ
ഓക്കാനിച്ചു ഓഛ്ച്ചാനിച്ചു നില്‍ക്കുന്നു

ചിലര്‍ അരിശം കൊള്ളുന്നു
മറ്റുചിലര്‍ പുലമ്പുന്നു
നാറ്റം, സഹിക്കാന്‍ വയ്യാത്ത നാറ്റം
ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും.

ഒരുമാത്ര ഞാനുമൊന്നു നോക്കി
കണ്ടതവന്‍ പൂ മുഖം മാത്രം
'കട്ടിമീശ'യും ചുവന്നധരങ്ങളും
കണ്ടില്ല ഞാനവിടെ
കണ്ടതൊന്നു മാത്രം ഇരുതല
കറുപ്പനും തടിച്ചുരുണ്ടതുമായ
ശവം തീനിപ്പുശുക്കളാണത്

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
എന്തിനവനിങ്ങനെ ചെയ്തെന്നാരാഞ്ഞപ്പോള്‍
ഉടന്‍ കിട്ടിയെനിക്കൊട്ടനേകം മറുപടി
കൊള്ളപ്പലിശയാണവനെയിങ്ങനെ
കയറിന്‍ തലപ്പിലാട്ടിയത്,

Saturday, March 19, 2011

പാലമരം പൂത്തപ്പോള്‍

"നിനക്കറിയില്ല.ജീവിതനൊമ്പരങ്ങള്‍ക്കെല്ലാമപ്പുറം നീയും ഞാനും മാത്രമുള്ള എന്റെ ഏകാഗ്രമായ മനസ്സില്‍ നിധിപോലെ നിന്നെ ഞാന്‍ സൂക്ഷിക്കുന്നതെന്തിനാണെന്ന്" ഏതോ കവിതയിലെ വരികളാണ് മുനീര്‍ പറഞ്ഞത്.ആരുടേതെന്നറിയാത്ത കവിത.മുനീന്റെ നിദ്രാസ്വപ്നങ്ങളില്‍ പോലും ആ വരികള്‍ മുഴങ്ങാറുണ്ട്.മുനീര്‍ പറഞ്ഞത് ആലീസിനു വ്യക്തമായില്ല.എന്താണ് പറഞ്ഞതെന്ന് ആലിസ് വീണ്ടും ചോദിച്ചു.മുനീര്‍ കവിതയുടെ അടുത്ത വരികള്‍ ഉരുവിട്ടു.
                      ഞാന്‍ മറക്കാനാശിക്കുന്നു.നിന്നെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള വര്‍ഷങ്ങളോളം നീണ്ടു നിന്ന നിഷ്ഫലതയെ.നീ പോയികഴിഞ്ഞപ്പോള്‍ ജീവനില്ലാതെ ജീവിക്കുന്നതിന്റെ വിവശതയെ.എല്ലാം മറക്കാനാശിക്കുന്നുവെങ്കിലും പിന്നെയും പിന്നെയും മനസ്സിലേക്കു കടന്നു വരുന്നു.മുനീറിന്റെ ഒഴുകിവരുന്ന വരികളുടെ ശബ്ദം അവളൊരിക്കലും കേട്ടിരുന്നില്ല.ഒരു ഇതിഹാസ കാവ്യത്തില്‍ നിന്ന് ഞാന്‍ നിന്നെ തൊടുന്നു.എന്ന് മുനീര്‍ പറഞ്ഞു നിറുത്തി.
                      പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്.ആകസ്മികമായിരുന്നു ആ കണ്ടുമുട്ടല്‍.അത് കഴിഞ്ഞ ദിവസമായിരുന്നു.രണ്ടു പേര്‍ക്കും പെട്ടെന്ന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.അവള്‍ അനിയത്തിയുടെ ഇളയ കുട്ടിയേയും കൊണ്ട് കാര്‍ ഡ്രൈവ് ചെയ്തു വരികയായിരുന്നു.റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് ആലീസും മുനീറും തമ്മില്‍ കാണുന്നത്.മുനീര്‍ സ്തബ്ധനായി റോഡിനു മധ്യേ നിന്നു.ആലീസ് വേഗം കാര്‍ സൈഡിലേക്ക് നിറുത്തി.ഒന്നും മിണ്ടാതെയുള്ള ആ നിശ്ചലത മറ്റുള്ളവര്‍ക്ക് നാടകീയമായ കാഴ്ചയായിരിക്കണം.മുനീര്‍ കാറിന്റെ അടുത്തേക്ക് വന്നു.
                     "ഇവിടെ" മുനീര്‍ ചോദിച്ചു."ഞാന്‍ രണ്ടു ദിവസമായി വന്നിട്ട്.അടുത്തയാഴ്ച പോകും"
ആള്‍കൂട്ടത്തിനു മുന്നില്‍ നഗ്നരകുന്നത്പോലെ രണ്ട് പേര്‍ക്കും തോന്നി.അകാരണമായ പേടി ഇരുവരെയും ബാധിച്ചു.രണ്ടുപേര്‍ക്കും സംസാരത്തില്‍ പതര്‍ച്ച് അനുഭവപ്പെട്ടു.
"നാളെ കാണ്വോ?"മുനീര്‍ പെട്ടെന്നു ചോദിച്ചു.
"എവിടെ?"
മുനീര്‍ സ്ഥലം പറഞ്ഞു."നമ്മള്‍ എന്നും കണ്ടിരൂന്ന സ്ഥലം....അവസാനമായി വേര്‍പിരിഞ്ഞ സ്ഥലം" പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഞങ്ങള്‍ ആ അരയാലിന്‍ ചുവട്ടിലെത്തി.കൂനന്റെ പുറത്തെ കൂനപോലെയുള്ള ആലിന്റെ വേരുകളില്‍ ഇരുക്കുമ്പോള്‍ പത്തുവര്‍ഷം തങ്ങളെ എങ്ങനെ കടന്നു പോയെന്ന് രണ്ടു പേരും ഒരേ സമയം ആലോചിച്ചു.പരസ്പ്പരം പറഞ്ഞറിയുക്കുകയും ചെയ്തു.കുറച്ചകലായി കാണുന്ന പാറക്കെട്ടിലേക്ക് ചൂണ്ടികൊണ്ട് ആലീസ് പറഞ്ഞു "ദേ നോക്കൂ ആ പാറക്കെട്ടിലല്ലേ നീ ഉളി കൊണ്ടുവന്ന് എന്റെ പേരെഴുതി നിന്റെ രക്തം കൊണ്ട് ചായം കൊടുത്തത്" മുനീര്‍ ഏതോ മയികലോകത്തിരുന്നു കൊണ്ട് വെറുതെ മൂളിയതെയുള്ളൂ.അവര്‍ തമ്മില്‍ കാണുകയല്ല ഓര്‍മ്മകളിലൂടെ യാത്ര പോകുകയാണ്.ഇനിയും ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ വേണ്ടി ചുറ്റിത്തിരിയുകയാണ്.
                മുന്നീര്‍ പതുക്കെ തൊട്ടടുത്തുകാണുന്ന പാലമരത്തിനടുത്തേക്ക് പോയി.ആലീസും പിറകെ ചെന്നു "ഈ പാലമരം നിനക്കോര്‍മ്മയുണ്ടോ?" മുനീര്‍ ചോദിച്ചു."ഉണ്ട്" ആലീസ് മറുപടി പറഞ്ഞു. മുനീറിന്ന് ഏന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.ആലീസിനു നല്ല പാകത വന്ന ഗമ ഉണ്ടെന്ന് മുനീര്‍ നിരീക്ഷിച്ചു.വര്‍ത്തമാനത്തിലും പ്രകൃതത്തിലും ദര്‍ശനികമായ പരിവേഷം തോന്നിപ്പിക്കുന്നതാണ് അവള്‍ക്ക് വന്ന ഏക മാറ്റമെന്ന് മുനീര്‍ കണ്ടു പിടിച്ചു.
                ഒരു ദീര്‍ഘ മൗനത്തിനു ശേഷം ആലീസ് വാചാലയായി ."എന്നും എന്റെ സ്വപ്നങ്ങളില്‍ ആ പാലമരം ഉണ്ട്.ഒരു കഥയുടെ കഥാപാത്രം പോലെ" മുനീര്‍ അവളുടെ സംസാരങ്ങള്‍ സാകൂതം കേട്ടിരുന്നു.കാലങ്ങള്‍ക്ക് ശേഷം ഹൃദയചൈതന്യം വീണ്ടു കിട്ടിയതു പോലെ.മനശ്ശക്തി പകര്‍ന്നു കിട്ടിയതു പോലെ അവന്‍ പ്രേരിതനായി...."നിന്നെ കുറിച്ചു പറയൂ.. നിന്റെ ഭര്‍ത്താവ്,കുട്ടികള്‍,വീട്,ജോലി അങ്ങിനെ എല്ലാം"  അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്ത് വ്യസനം പടര്‍ന്നു.ഒരു ദീര്‍ഘ ശ്വാസത്തിനു ശേഷം അവള്‍ പറയാന്‍ തുടങ്ങി.
                "നിനക്കറിയോ എന്റെ ഭര്‍ത്താവ് എന്റെ അനിയത്തിയുടേയും കൂടി ഭര്‍ത്താവാണിന്ന്.ആ കുട്ടിയുണ്ടല്ലോ അത് എന്റെ ഭര്‍ത്താവിന്റെ കുട്ടിയാണ് അവര്‍ക്ക് രണ്ട് പേര്‍ക്ക് ജനിച്ചത്.അനിയത്തി എല്ലാം എന്നോട് തുറന്നു പറയും"
"അപ്പോ നിനക്കൊന്നും തോന്നറില്ലേ"
"എന്തു തോന്നാന്‍? അതെല്ലേ ഞാന്‍...ഞാന്‍ നിന്നെ ഓര്‍ക്കും.ഓര്‍ക്കതെ ഒരു ദിവസം പോലും ഇക്കാലത്തിനിടക്ക് എന്നെ കടന്നു പോയിട്ടില്ല"
"ഭര്‍ത്താവിനോട് ഇക്കാര്യം ചോദിച്ചില്ലേ?"
"ഇല്ല"
"എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?"
"ഇല്ല പറയണമെന്നുണ്ടായിരുന്നു.പിന്നെ വേണ്ടെന്നു വെച്ചു.നാം കല്യാണം കഴിക്കാഞ്ഞത് വളരെ നന്നായെന്ന് തോന്നാറുണ്ടെനിക്ക്"
"അതെന്താ?"
"നിലവിക്കാന്‍ കഴിയാത്ത സഹനമാണ് ദാമ്പത്യം.സഹനത്തിനു കിട്ടുന്ന മധുരമാണ് നമ്മുടെ പ്രണയത്തിന്റെ ഓര്‍മ്മയാണ്.ആ ഓര്‍മ്മയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതവണം എനിക്ക്"
"ഇനി നമ്മളെന്നാണ് കാണുക?"
"പറയാന്‍ പറ്റില്ല...എന്നെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ അതിനനുവദിക്കുമോ എന്നറിയില്ല...അന്നു നമ്മള്‍ പിരിഞ്ഞതും ഈ പാലമരം പൂത്തപ്പോഴായിരുന്നു....ഇന്നു കണ്ടുമുട്ടിയതും പിരിയുന്നതും ഈ പാലമരം പൂത്തപ്പോഴാണ്"

Wednesday, March 9, 2011

ഗുരു


ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
മാതാ പിതാ ഗുരൂ ദൈവമെന്ന
വേദവാക്ക്യം ഹൃദയത്തിനുള്ളില്‍
ജീവന്റെ തുടിപ്പായ്മിടിക്കുന്നു ഗുരോ.
അക്ഷരദേവി തന്‍ കവ്യ വരംകൊണ്ടു
അനുഗ്രഹീതമാം ഹസ്തംകൊണ്ടെന്‍
ശിരസ്സിലൊന്നനുഗഹിച്ചാലും ഗുരോ..?
ജീവിത സരണിയില്‍"ചിദംബരസ്മരണ"
വെട്ടിത്തുറന്നൊരു പാതയാണിന്നെനിക്ക്.
ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
ആ പാദങ്ങളിലൊന്നു തൊട്ടുനമിക്കനൊരു
അക്ഷര ദരിദ്രന്‍ വന്നിരിക്കുന്നു ഗുരോ..
ഹാരാര്‍പ്പണങ്ങളൊന്നുമില്ലാതെ
പൊന്നാടയില്ലാ പൊന്‍വളയുമില്ലാ
ഗുരുദക്ഷിണ കേട്ടാലീപ്രാണനല്ലാതെ
മറ്റൊന്നുമില്ല നിനക്കേകീടാന്‍.